സി.പി.എം നു ഇതു കഷ്ടകാലം.സ്വർണ്ണ കള്ളക്കടത്തിനും അഴിമതി ആരോപണങ്ങൾക്കും പിന്നാലെ നഗ്ന ഫോട്ടോ വിവാദവും പാർട്ടിക്ക് തലവേദന ആകുന്നു. പാർട്ടി ശക്തി കേന്ദ്രമായ കണ്ണൂരിൽ വിവാദത്തെ തുടർന്ന് ശക്തനായ ഏരിയ സെക്റട്ടറിയെ മാറ്റേണ്ടി വന്നു.
പാർട്ടി പ്രവർത്തകർ അംഗങ്ങളായ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ നഗ്നചിത്രം അയച്ച് സംഭവത്തിലാണ് നേതാവിനെതിരെ പാർട്ടിക്ക് നടപടിയെടുകേണ്ടി വന്നത്. സംഭവത്തിൽ ആരോപണം നേരിടുന്ന കെ. പി മധുവിനെ പയ്യന്നൂർ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി.
കണ്ണൂരിൽ ഇന്നലെ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ഇതു സംബന്ധിച്ച നടപടിയെടുത്തത്. ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിൽ പയ്യന്നൂർ ഏരിയാ കമ്മിറ്റി യോഗത്തിലും സംഭവം ചർച്ച ചെയ്തു.
ഏരിയ കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ വി. കുഞ്ഞികൃഷ്ണനാണ് പുതിയ ഏരിയ സെക്രട്ടറി . തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒന്നും കെപി മധുവിനെ മാറ്റും.
നാട്ടുഗ്രാമം മുത്തത്തി എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് നഗ്ന ചിത്രം പ്രത്യക്ഷപ്പെട്ടത്. സിപിഎം പ്രാദേശിക നേതാക്കളും പോഷക സംഘടന അംഗങ്ങളും ഉൾപ്പെട്ടതാണ് ഈ ഗ്രൂപ്പ് . ചിത്രം കണ്ട ഗ്രൂപ്പിലെ മറ്റ് അംഗങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്.
നാലുദിവസം മുമ്പ് രാവിലെ 6.35നാണ് വിവാദചിത്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടത്.പിന്നീട് ചിത്രം ഡിലീറ്റ് ചെയ്യാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. പിന്നാലെ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ ചിത്രത്തിന്റെ സ്ക്രീൻഷോട്ട് പുറത്തു വിടുകയായിരുന്നു.