കർണ്ണാടകയിൽ പിടിയിലായ ലഹരി മാഫിയ തലവൻ അനൂപ് മൊഹമ്മദിനു ബിനീഷ് കൊടിയേരിയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി യൂത്തു ലീഗ് നേതാവ് പി.കെ.ഫിറോസ് രംഗത്തു വന്നു. കേരളത്തിലെ നിരവധി സിനിമ രാഷ്ട്രീയ നേതാക്കൾക്ക് അടുപ്പമുണ്ടെന്ന് നേരത്തെ അനൂപ് മൊഹമ്മെദ് പൊലീസിന് മൊഴി നൽകിയിരുന്നു.
കഴിഞ്ഞ ആഴ്ച്ചയാണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കന്നഡ സീരിയൽ നടി അനിഖ , അനൂപ് മൊഹമ്മെദ് ,രവീന്ദ്രൻ എന്നിവരെ മയക്കുമരുന്നുമായി പിടികൂടിയത്.അനൂപിനും രവീന്ദ്രനും അനിഖക്കും രാജ്യാന്തര മയക്കുമരുന്ന് കടത്തു ലോബിയുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. അനൂപിൽ നിന്നാണ് കേരളത്തിലെ രാഷ്ട്രീയ -സിനിമ രംഗത്തെ പ്രമുഖർക്ക് മയക്കുമരുന്ന് ലോബിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ഇന്ന് പി.കെ.ഫിറോസ് ബിനീഷ് കോടിയേരിയുടെ പേര് വെളിപ്പെടുത്തി കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ഫിറോസിന്റെ ആരോപണം
ബെംഗളൂരുവില്‍ പിടിയിലായ ലഹരിമരുന്ന് സംഘത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുമായി ബന്ധമെന്നാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വെളിപ്പെടുത്തിയിരിക്കുന്നത്. ലഹരിക്കടത്തിന് അറസ്റ്റിലായ സീരിയൽ താരം അനിഖയ്‌ക്കൊപ്പം ഉണ്ടായിരുന്ന മലയാളികളായ മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനുമായാണ് ബിനീഷ് കോടിയേരിക്ക് ബന്ധമുള്ളത്. ഇത് സംബന്ധിച്ച് ആൻ്റി നാർകോട്ടിക്ക് വിഭാഗത്തിന് ഇവർ മൊഴിനൽകിയിട്ടുണ്ട്. കേരളത്തിലെ ചിലസിനിമാ താരങ്ങൾക്കും മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും ഫിറോസ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ലഹരിമരുന്നു കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന് ജൂലൈ 10ന് വന്ന കോളുകള്‍ പരിശോധിക്കണം. ആ ദിവസമാണ് സ്വപ്ന സുരേഷ് ബെംഗളൂരുവില്‍ പിടിക്കപ്പെട്ടത്. അനൂപിന്റെ മൊഴിയില്‍ നിന്നു തന്നെ ബന്ധം വ്യക്തമാണെന്നും പി.കെ.ഫിറോസ് പറഞ്ഞു. സ്വര്‍ണക്കടത്ത് പ്രതി റമീസുമായും അനൂപിന് ബന്ധമുണ്ടെന്നും ഫിറോസ് ആരോപിച്ചു.
2015-ല്‍ ബെംഗളുരൂവിലെ കമ്മനഹള്ളിയില്‍ അനൂപ് തുടങ്ങിയ ഹോട്ടലിന് ബിനീഷ് കോടിയേരി പണം മുടക്കിയിട്ടുണ്ട്. 2019-ല്‍ അനൂപ്തുടങ്ങിയ മറ്റൊരു ഹോട്ടലിന് ആശംസയര്‍പ്പിച്ച് ബനീഷ് ഫേസ്ബുക്കിൽ ലൈവ് ഇടുകയും ചെയ്തിരുന്നു.
ലഹരിക്കടത്തിൽ പിടിയിലായവര്‍ക്കൊപ്പം ലോക്ക്ഡൗണ്‍ കാലത്ത് ജൂണ്‍ 19-ന് കുമരകത്തെ നൈറ്റ് പാര്‍ട്ടിയില്‍ ബിനീഷ് കോടിയേരിയും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും ഫിറോസ് വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. ജൂലൈ ഒന്ന് മുതൽ അനൂപിന്റെ ഫോണിലേക്ക് മലയാള സിനിമയിലെ ചില പ്രമുഖർ വിളിച്ചിട്ടുണ്ടെന്നും പി.കെ ഫിറോസ് പറഞ്ഞു.
അനൂപിനെ അറിയാമെന്നു ബിനീഷ് കോടിയേരി
അനൂപ് മൊഹമ്മദിനെ അറിയാമെന്നു ബിനീഷ് കോടിയേരി സമ്മതിച്ചു. വർഷങ്ങളായി അനൂപിനെ അറിയാം. എന്നാൽ മയക്കുമരുന്ന് കച്ചവടം ഉണ്ടെന്നു അറിയില്ലായിരുന്നു. ചിലപ്പോളൊക്കെ അനൂപിന് പണം കടം കൊടുക്കാറുണ്ടെന്നും ബിനീഷ് പറയുന്നു.ഈ അടുത്ത് 15000 വണ്ടിക്കൂലിക്കായി കൊടുത്തിരുന്നു. നേരത്തെ 6 ലക്ഷം കൊടുത്തു.സൗഹൃദമല്ലാതെ മറ്റു ബന്ധങ്ങൾ ഇല്ലെന്നാണ് ബിനീഷിന്റെ നിലപാട്.