ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന് അടിയന്തരമായി സുരക്ഷാ നൽകണമെന്ന് സംസ്ഥാന പോലീസ്. ഇതിന്റെ ഭാഗമായി ഗൺമാനെ അനുവദിക്കും.ഇന്റലിജൻസ് ഡി.ജി.പി ഇത് സംബന്ധിച്ച് കോഴിക്കോട് റൂറൽ എസ്.പി ക്കു നിർദേശം നൽകി.നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബി.ജെ.പി നേതാവിന് സുരക്ഷാ ഭീഷിണി ഉണ്ടെന്നാണ് ഇന്റലിജൻസിന്റെ കണ്ടെത്തൽ.അത് കൊണ്ട് സദാ സമയവും സുരേന്ദ്രന് സുരക്ഷാ വേണം.
എന്നാൽ കേരളാ പോലീസിന്റെ സുരക്ഷാ വലയത്തിൽ വിശ്വാസമില്ലെന്ന് സുരേന്ദ്രൻ പ്രതികരിച്ചു. ഗൺമാനെ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.നിലവിൽ മുഖ്യമന്ത്രിയിൽ നിന്ന് മാത്രമാണ് തനിക്കു ഭീഷിണി ഉള്ളതെന്ന് സുരേന്ദ്രൻ പറഞ്ഞു.ഇക്കാര്യത്തിൽ പിണറായി മറുപടി പറയണം-അദ്ദേഹം ആവർത്തിച്ചു.