കേരള കര്‍ണാടക അതിര്‍ത്തിയായ പാണത്തൂരില്‍ സുള്ള്യ റോഡിൽ വിവാഹപാര്‍ടി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ഏഴു പേര്‍ മരിച്ചു.. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണെന്നാണ് സൂചന. 30 ഓളം യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.നിയന്ത്രണത്തെ വിട്ട ബസ്സ് വീടിനു മുകളിലേക്ക് മറിയുകയായിരുന്നു.
സുള്ള്യയില്‍ നിന്നും ചെന്നക്കയത്തേക്ക് വരികയായിരുന്ന വധുവും സംഘവും സഞ്ചരിച്ച എ എ 1539 നമ്പര്‍ സ്വകാര്യ ബസാണ് കുഴിയിലേക്ക് മറിഞ്ഞത്. . മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
രിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പൂടങ്കല്ല് താലൂക്ക് ആശുപത്രി, സുള്ള്യ സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.ബസ്സു പാടെ തകർന്നു.എഴുപതോളം പേർ ബസ്സിലുണ്ടായിരുന്നു.