ഏറെ കാലമായി സജീവ് രാഷ്ട്രീയത്തിൽ നിന്ന് അൽപ്പം അകന്നു കഴിയുന്ന മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനെ കോഴിക്കോട് ജില്ലയിൽ നിന്ന് മത്സരിപ്പിക്കാനുള്ള സാധ്യതകൾ കോൺഗ്രസ് ആരായുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര നേതാക്കളുടെ ദൂതുമായി ഹൈക്കമാന്റ് പ്രതിനിധികള്‍ സുധീരന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി. മലബാറിൽ നിന്ന് കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കുക എന്ന ലക്‌ഷ്യം വെച്ചാണ് സുധീരനെ കളത്തിൽ ഇറക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നത്.വയനാട് ജില്ലയിൽ കൽപ്പറ്റയിൽ നിന്ന് മുല്ലപ്പള്ളിയെ മത്സരിപ്പിക്കാൻ ഏതാണ്ട് ധരണയായിട്ടുണ്ട്. മുസ്‌ലിം ലീഗിനേക്കാൾ സീറ്റുകൾ നേടാനാണ് കോൺഗ്രസ് ഇത്തവണ ശ്രമിക്കുന്നത്. മലബാറിൽ ലീഗിന്റെ പിറകിൽ പോകുന്നത് കുഴപ്പമാകുമെന്നവിലയിരുത്തൽ കേന്ദ്ര നേതാക്കൾക്കുണ്ട്.
എഐസിസി സെക്രട്ടറിമാരായ പി വിശ്വനാഥ്, പിവി മോഹന്‍ എന്നിവരാണ് സുധീരനുമായി ചര്‍ച്ച നടത്തിയത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയ കമ്മിറ്റി യോഗം ചേരുന്നതിന് മുന്നോടിയായിട്ടാണ് തിരക്കിട്ട നീക്കങ്ങള്‍.കോഴിക്കോട് നോര്‍ത്ത്, കൊയിലാണ്ടി എന്നീ മണ്ഡലങ്ങളിലാണ് സുധീരന് സാധ്യത കല്‍പ്പിക്കുന്നത്.