ഇ.പി ജയരാജനും തോമസ് ഐസക്കും ഉൾപ്പെടെയുള്ള അഞ്ചു മന്ത്രിമാർ മത്സര രംഗത്തുണ്ടാകില്ല. ജി.സുധാകരൻ,എ.കെ.ബാലൻ, സി.രവീന്ദ്രനാഥ് എന്നിവർ തെരെഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഇ.പി.ജയരാജനെ സംഘടനാ പ്രവർത്തനത്തിന് നിയോഗിക്കാനാണ് പാർട്ടി ഉദ്ദേശിക്കുന്നത്.
ആരോഗ്യ മന്ത്രി കെ. കെ. ശൈലജ മട്ടന്നൂരില്‍ നിന്നാകും ഇത്തവണ ജനവിധി തേടുക. ഇ. പി. ജയരാജന്‍ മത്സരിച്ച മണ്ഡലമാണിത്. കെ കെ ശൈലജയ്ക്ക് സുരക്ഷിതമായ മണ്ഡലം നൽകണമെന്ന നിർദേശം സി പി എം കണ്ണൂർ ജില്ലാ നേതൃത്വം മുന്നോട്ടു വെച്ചിരുന്നു.
കൂടുതല്‍ തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്തണമെന്ന മാനദണ്ഡം നടപ്പാക്കണമെന്ന നിര്‍ദേശവും സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിട്ടുണ്ട്. രണ്ട് ടേം വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്നാണ് അഭിപ്രായം. എംഎല്‍എമാര്‍ക്കും ഇതു നിര്‍ബന്ധമാക്കും. രാജു എബ്രഹാം, എ. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ക്കും സീറ്റില്ല. ഇവര്‍ക്ക് ഇളവ് നല്‍കണമെന്ന് ജില്ലാകമ്മറ്റികള്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചില്ല. ആര്‍ക്കൊക്കെ ഇളവു നല്‍കണമെന്ന് സംസ്ഥാന സമിതി തീരുമാനിക്കും.