കാത്തിരിപ്പിന് വിരാമം . ഡോളർ കടത്തു കേസിൽ സ്‌പീക്കർ ശിവരാമകൃഷ്ണനെ 12 ആം തീയതി കസ്റ്റംസ് ചോദ്യം ചെയ്യും.കൊച്ചിയിലെ ഓഫീസിലേക്കും ചോദ്യം ചെയ്യൽ നടക്കുക.ഏതു സംബന്ധിച്ച് നോടീസ് സ്‌പീക്കർക്ക് അയച്ചു കൊടുത്തു. കോടികളുടെ അഴിമതി തുക ഡോളറാക്കി വിദേശത്തേക്ക് കയറ്റി കൊണ്ടുപോയെന്നാണ് കസ്റ്റംസ് കേസ് .
രാജ്യത്തു ഇതാദ്യമായാണ് സ്പാകർ പദവിയിൽ ഇരിക്കുന്ന ഒരാൾ ഡോളർ കള്ളക്കടത്തു കേസിൽ ചോദ്യം ചെയ്യലിന് അന്വേഷണ ഏജൻസിക്കു മുൻപാകെ ഹാജരാകുന്നത്. ഇത് വരെ നിരപരാധിയാണെന്ന് പറഞ്ഞു നടന്ന ശിവരാമകൃഷ്ണനെ ചോദ്യം ചെയ്യുന്നതോടെ വലിയ താപ്പാനകളുടെ പങ്കു വെളിവാകും. ശിവരാമകൃഷ്‌ണേ സംബന്ധിച്ച് വലിയ തെളിവുകൾ മൊഴികൾ രൂപേനെ ലഭിച്ചു കഴിഞ്ഞു.
അഴിമതിയുടെ കൂത്തരങ്ങായി സ്‌പീക്കറുടെ ഓഫീസിനെ മാറ്റിയതിൽ ശിവരാമകൃഷ്ണന് വലിയ പങ്കാണുള്ളത്.ഗൾഫ് മേഖലയിൽ വലിയ വ്യവസായികൾക്കൊപ്പം വിദ്യഭ്യാസ കച്ചവടത്തിനാണ് സ്‌പീക്കർ ഡോളർ കടത്തിയതെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.