കേരളം ഭരണ മാറ്റം ആഗ്രഹിക്കുന്നുവെന്ന് എൻ.എസ് .എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവിച്ചു. സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഭരണത്തിൽ വരണമെന്ന് എൻ.എസ്.എസ് നേതാവ് അഭിപ്രായപ്പെട്ടു. വിശ്വാസികളുടെ പ്രതിഷേധം ഇപ്പോഴും നില നിൽക്കുന്നതായി എൻ.എസ്.എസ് നേതാവ് തുറന്നടിച്ചു.പ്രത്യക്ഷത്തിൽ ഒരു മുന്നണിക്കും അനുകൂല സമീപനമല്ലെങ്കിലും എൻ.എസ്.എസ് നേതാവ് ലക്‌ഷ്യം വെക്കുന്നത് ഇടതു മുന്നണിയെയാണ്. ഭരണ മാറ്റം വേണമെന്ന് വോട്ടെടുപ്പ് വേളയിൽ സുകുമാരൻ നായർ പറഞ്ഞത് ഇടതു കേന്ദ്രങ്ങളിൽ മ്ലാനത പടർത്തിയിട്ടുണ്ട്. സുകുമാരൻ നായർക്കെതിരെ സി.പി.ഐ നേതാവ് കാനം രാജേന്ദ്രൻ രൂക്ഷമായ വിമർശനം അഴിച്ചു വിട്ടു.സുകുമാരൻ നായർക്ക് രാഷ്ട്രീയമുണ്ടെന്നും അതാണ് അദ്ദേഹം പ്രകടിപ്പിച്ചിരിക്കുന്നതെന്നും കാനം കുറ്റപ്പെടുത്തി.
സുകുമാരൻ നായരുടെ ഭരണ മാറ്റ പ്രസ്‌താവനയെ മുസ്‌ലിം ലീഗ് സ്വാഗതം ചെയ്തു. സുകുമാരൻ നായർക്ക് ലീഗ് പ്രത്യകം നന്ദി രേഖപ്പെടുത്തി.