തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളായ ജാനകിയുടെയും നവീൻ റസാക്കിന്റെയും ഡാൻസ് വലിയ ചർച്ച ആയതിനു പിന്നാലെ പുതിയ ഡാൻസ് ടീം .ഇത്തവണ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പുതിയ വീഡിയോവിൽ അഡ്വക്കേറ്റ് ഷാനിബ അലിയും സുഹൃത്ത് വിപിൻ ദാസുമാണ് ചുവടു വെച്ചിരിക്കുന്നത്. പോസ്റ്റ് ഷെയർ ചെയ്തിട്ടുള്ളത് അഡ്വക്കേറ്റ് ഷാനിബ അലി തന്നെയാണ്. ഹൈകോർട്ടിൽ അഭിഭാഷകയാണ് ഷാനിബ അലി. .പോസ്റ്റിന്ജാനകി ഓംകുമാർ -നവീൻ റസാക്ക് ടീമിന് ലഭിച്ച സ്വീകാര്യത സാമൂഹ്യമാധ്യങ്ങളിൽ ഇത് വരെ ലഭിച്ചിട്ടില്ല. . മണിക്കൂറുകൾക്കകം ജാനകി ഓംകുമാർ-നവീൻ റസാക്ക് ടീമിന് ലഭിച്ചത് 629000 ലൈക്കുകളാണ്.
വീഡിയോ പോസ്റ്റ് ചെയ്ത ശേഷം 22 മണിക്കൂർ കഴിഞ്ഞിട്ടും 1100 വ്യൂസും 303 ഷെയറുകളും മാത്രമാണ് അഡ്വക്കേറ്റ് ഷാനിബയ്ക്കും കൂട്ടുകാരനും ലഭിച്ചത്. അഡ്വക്കറ്റു ഷാനിബ അലിയും വിപിൻ ദാസും നടത്തിയ ഡാൻസ് അതി ഗംഭീരവും ജാനകിയുടെയും നവീൻ റസാക്കിന്റെയും ഡാൻസിനെ വെല്ലുന്നതുമായിരുന്നു.
എന്നിട്ടും സാമൂഹ്യ മാധ്യമങ്ങളിൽ ഒരു ഉണർവും ഒച്ചയനക്കവും കാണുന്നില്ലെന്നാണ് ന്യൂ മീഡിയ റിസേർച്ചേഴ്‌സ് വ്യക്തമാക്കുന്നത്.പൊതുവെ സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്ന മ്ലാനത പൊതു സമൂഹത്തിന്റെമത -ജാതി ചിന്തകളുടെ അളവ് കോലാണോ എന്ന പരിശോധനയിലാണ് സാമൂഹ്യ മാധ്യമ ഗവേഷകർ. ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വിദേശത്തു നിന്ന് പോലും ലക്ഷ്മങ്ങൾ ലൈക് ചെയ്ത ജാനകി നവീൻ റസാക്ക് ടീമിന്റെ അടുത്തെത്താൻ ഷാനിബ അലി-വിപിൻ ദാസ് ടീമിന് കഴിഞ്ഞില്ല.ഇത് ഷാനിബ മുസ്‌ലിം പെണ്കുട്ടിയായതു കൊണ്ടാണോ എന്ന സംശയം ജനിപ്പിച്ചിട്ടുമുണ്ട്. ഈ പോസ്റ്റിനെ പിന്തുണക്കാൻ ഇത് വരെ എസ്.ഡി.പി.ഐ യോ മറ്റു മുസ്‌ലിം ഗ്രൂപ്പുകളോ പുകസയോ തയ്യാറായിട്ടുമില്ല. അതെ സമയം ഉജ്ജ്വലവും ചടുലവുമായ നൃത്തമാണ് അഡ്വക്കേറ്റ് ഷാനിബ അലിയും വിപിൻ ദാസും കാഴ്ച വെച്ചിരിക്കുന്നത്. എൽ.എൽ.ബി ക്കു ഒരുമിച്ചു പഠിച്ച് വളർന്ന ഇരുവരും മതത്തിന്റെ പേരിൽ നടക്കുന്ന ചർച്ചകൾക്കും വിവാദങ്ങൾക്കും മറുപടിയായാണ് ഒരുമിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.
സാമൂഹ്യമാധ്യമങ്ങളിൽ മതം തിരിച്ചുള്ള പോസ്റ്റുകൾ പ്രൊമോട്ട് ചെയ്യാനുള്ള ഗ്രൂപ്പുകളുടെ സാന്നിധ്യം ഈ രണ്ടു വീഡിയോകളുടെ സ്വീകാര്യതയിൽ നിന്ന് തെളിയുകയാണെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ നിരീക്ഷിക്കുന്നത്.ചടുല ചുവടുകളോടെ രണ്ടു ജോഡി യുവതി യുവാക്കൾ നടത്തിയ ഡാൻസ് പെർഫോമൻസ് സാമൂഹ്യ മാധ്യമ ട്രെൻഡിനെ കുറിച്ചുള്ള പഠനങ്ങൾക്കും വഴി തുറന്നിരിക്കയാണ്.
വിവരങ്ങൾക്കും വീഡിയോ, ചിത്രത്തിനും കടപ്പാട്: അഡ്വക്കറ്റ് :ഷാനിബ അലി FB