യെസ് ന്യൂസ് എക്സ്ക്ലൂസീവ്
കൊച്ചിയിലെ മാരിയറ്റ് ,ലി മെറിഡിയൻ ,ഹോളിഡേ ഇൻ , നമ്പർ 18 ഹോട്ടൽ എന്നീ നാലു ആഡംബര ഹോട്ടലുകളിൽ നടന്ന മയക്കുമരുന്ന് ഡി.ജെ പാർട്ടികളുടെ മുഖ്യ സംഘാടകൻ വിദേശി. ആഗോള മയക്കുമരുന്ന് സിണ്ടിക്കേറ്റിലെ പ്രമുഖനായ വിദേശിയാണ് കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ നടന്ന മയക്കുമരുന്ന് ഡി.ജെ പാർട്ടികളുടെ സംഘാടകൻ.ഇയാൾ ഒളിവിലാണ്. സുരക്ഷാ കാരണങ്ങളാൽ വിദേശിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
കസ്റ്റംസ്, സംസ്ഥാന എക്‌സൈസ് ഡിപ്പാർട്ടുമെന്റുമായി സഹകരിച്ചു നടത്തിയേ മിന്നൽ റെയ്ഡിൽ അതീവ വീര്യമുള്ള എം.ഡി.എം.എ, കഞ്ചാവ്, കൊക്കെയിൻ, തുടങ്ങിയ മയക്കുമരുന്ന് ഉപയോഗക്കാരുടെ പ്രിയപ്പെട്ട മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ പിടികൂടിയിട്ടുണ്ട്. മയക്കുമരുന്ന് രൂപപ്പെടുത്താനും വീര്യം കൂട്ടാനും ഉപയോഗിക്കുന്ന ഉപകാരണങ്ങളും കണ്ടെടുത്തു.
നാലു പേർ അറസ്റിലായിട്ടുണ്ടെന്നു മുതിർന്ന കസ്റ്റംസ് ഉദ്യൊഗസ്ഥർ യെസ് ന്യൂസിനോട് പറഞ്ഞു.റെയ്ഡ് നടക്കവേ രക്ഷപെട്ട വിദേശിക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. അറസ്റ്റിലായവരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരമാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. സമൂഹത്തിലെ സമ്പന്ന കുടുംബങ്ങളിൽ പെട്ടവരും പ്രൊഫെഷനലുകളുമാണ് അറസ്റിലായിട്ടുള്ളത്. ഇതാദ്യമായല്ല മയക്കുമരുന്ന് പാർട്ടികൾ കൊച്ചിയിൽ നടക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.ആഗോളതലത്തിൽ മയക്കുമരുന്ന് കച്ചവടം നിയന്ത്രിക്കുന്ന വിദേശികളിലൊരാളാണ് മയക്കുമരുന്ന് ഡി.ജെ പാർട്ടികളുടെ സംഘാടനം നടത്തിയിട്ടുള്ളത്- മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ യെസ് ന്യൂസിനോട് വെളിപ്പെടുത്തി.
കൊച്ചിയിലെ ആഡംഭര ഹോട്ടലുകളിലെ മയക്കുമരുന്ന് പാർട്ടികൾക്ക് പിന്നിൽ വിദേശികൾ
പ്രമുഖ വ്യവസായി എം.എ യുസഫ് അലിയുടെ ഉടമസ്ഥതയിലുള്ള മാരിയറ്റ് , ഗൾഫ് വ്യവസായി ഗൾഫാർ മൊഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ലീ മെറിഡിയൻ , റോബർട്ട് വാദ്രയുമായി ബന്ധമുള്ള വ്യവസായി തമ്പിയുടെ മേൽനോട്ടത്തിലുള്ള ഹോളിഡേ ഇൻ , നമ്പർ 18 ഹോട്ടൽ എന്നീ ഹോട്ടലുകളിലാണ് മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഡി.ജെ പാർട്ടികൾ നടന്നതെന്നത് ശ്രദ്ധയമായി. കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളാണിവ. വിദേശികൾ ചുക്കാൻ പിടിക്കുന്ന ഡി.ജെ പാർട്ടികൾ എങ്ങനെ ഇവിടെ നടന്നുവെന്നത് ദുരൂഹമാണ്. സാധാരണ പേര് കേട്ട ഹോട്ടലുകളിൽ മയക്കുമരുന്ന് വിളബുന്ന ഡി.ജെ പാർട്ടികൾ നടക്കുന്നതും റെയ്ഡ് നടക്കുന്നതും അത്യപൂർവ കേസുകളാണ്. മയക്കുമരുന്ന് ഡി.ജെ പാർട്ടികൾ ഇവിടെ സാധാരണയായി നടന്നുവരികയാണെന്ന വിവരം അതീവ ഗൗരവമുള്ളതാണ്.
വിദേശികളാണ് ഡി.ജെ പാർട്ടികൾ സംഘടിപ്പിക്കുന്നതെന്നത് കേസിന്റെ ഗൗരവം വർധിപ്പിക്കുന്നു. അന്താരഷ്ട്ര മയക്കുമരുന്ന് സിൻഡിക്കേറ്റ് കുറെ കാലമായി കൊച്ചിയിൽ പിടി മുറുക്കിയിട്ട്. മുംബൈ മയക്കുമരുന്ന് സിണ്ടിക്കേറ്റിനെ സഹായിക്കുന്ന കാസർഗോഡ് സിണ്ടിക്കേറ്റിന്റെ കണ്ണികൾ കൊച്ചിയിൽ സജീവമായതാണ് ഒരു കാരണം. വിദേശി മയക്കുമരുന്ന് രാജാക്കന്മാർ ഇന്ത്യയിലെ പ്രമുഖ വ്യവസായികളുടെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടത്തിയ ഡി.ജെ പാർട്ടികളുടെ ആസൂത്രകരെ കണ്ടെത്താൻ രാജ്യത്തെ എല്ലാ കസ്റ്റംസ് യൂണിറ്റുകളും വല വിരിച്ചു കഴിഞ്ഞു.