സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ മാത്രമല്ല പൊതുജനങ്ങൾക്കുള്ള സർവ്വീസുകളും സ്മാർട്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. . പുതിയ കെട്ടിടങ്ങളും സാങ്കേതിക വിദ്യകളും മാത്രമല്ല സേവനങ്ങളും സ്മാർട്ടാക്കാനാണ് ഉദ്ദേശിക്കുന്നത് . സംസ്ഥാനത്തെ വില്ലേജ് ഓഫീസർമാരുമായി ഓൺലൈനായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
റവന്യു വകുപ്പ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിഷൻ & മിഷൻ 2021-26 പദ്ധതിയുടെ നടത്തിപ്പിനായുള്ള നിർദ്ദേശങ്ങൾ സ്വരൂപിക്കുക കൂടിയാണ് ഇന്നത്തെ പരിപാടിയുടെ ലക്ഷ്യം. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. പണം വാങ്ങൽ മാത്രമല്ല, ഒരു ആവശ്യത്തിന് എത്തുന്ന ജനങ്ങളെ പല തവണ വരുത്തി ബുദ്ധിമുട്ടിക്കുന്നതും അഴിമതിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റവന്യു വകുപ്പ് മുഖേന വിതരണം ചെയ്യുന്നസാമൂഹ്യ സുരക്ഷ പെൻഷനുകൾ ഓൺ ലൈനാക്കുമെന്നുംഭൂനികുതി അടയ്ക്കുന്നതിനായി മൊബൈൽ ആപ്പ് സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
, വില്ലേജ് ഓഫീസുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കേണ്ടത് അനിവാര്യതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു . റവന്യൂ സേവനങ്ങൾ ജനങ്ങൾക്ക് അനുഭവഭേദ്യമാക്കുന്നത് വില്ലേജ് ഓഫീസുകളിലൂടെയാണ്. കാലാനുസൃതമായ മാറ്റങ്ങളോട് ജീവനക്കാർ പൊരുത്തപ്പെടാൻ തയ്യാറാകണം. വില്ലേജ് ഓഫീസുകളിൽ ഗുണപരമായ മാറ്റം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു..ഓൺലൈനായി നടത്തുന്ന യോഗത്തില്‍ കേരളത്തിലെ 1600 ഓളം വില്ലേജ് ഓഫീസർമാരാണ് പങ്കെടുത്തത് . റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകൻ ഐഎഎസ് , ലാൻ്റ് റവന്യു കമ്മീണർ കെ ബിജു എന്നവരും ചടങ്ങിൽ പങ്കെടുത്തു