സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെഭ്രാതാവ് കിരൺ പോലീസ് അറസ്റ്റു ചെയ്തു. ശാസ്താംകോട്ട സ്വദേശിയും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥനുമായി കിരൺ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന കിരണ്‍ കഴിഞ്ഞ ദിവസം രാത്രിയോടെ ശൂരനാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു നിരന്തരം വിസ്മയയെ കിരൺ പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. ഒന്നര ഏക്കർ സ്ഥലവും കാറും സ്വർണ്ണാഭരണങ്ങളും കിരണിനു ഭാര്യ വീട്ടുകാർ നൽകിയിരുന്നു.കൂടുതൽ പണം ആവശ്യപ്പെട്ട് പീഡനം തുടർന്നിരുന്നു. മരിച്ച നിലയിൽ കാണപ്പെട്ട വിസ്മയയെ കൊലപ്പെടുത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.
സർക്കാർ ഉദ്യോഗസ്ഥനായത് കൊണ്ട് കൂടുതൽ തുക സ്ത്രീധമായി കിട്ടുമെന്ന് കിരൺ ഭാര്യ വീട്ടുകാരെ ഭീഷിണിപ്പെടുത്തിയിരുന്നു.ബന്ധുക്കളും വിസ്മയയെ പീഡിപ്പിച്ചിരുന്നുവെന്നാണ് ഇപ്പോൾ വിസ്മയയുടെ ബന്ധുക്കൾ പറയുന്നത്. ഗാർഹിക പീഡനക്കുറ്റം ചുമത്തിയാണ് നിലവിൽ കേസെന്നാണ് സൂചന. വിസ്മയയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നശേഷം കൂടുതൽ വകുപ്പുകൾ ചുമത്തും.
ഭര്ത്താവ് കൊലപ്പെടുത്തുമെന്ന് അറിയിച്ചു വിസ്മയ കൂട്ടുകാരിക്ക് അയച്ച ഒസന്ദേശം ലഭിച്ചതായി സഹോദരൻ വിജിത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.തെളിവുകൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും വിജിത് പറഞ്ഞു.