ഒളിമ്പിക്സ് ബാഡ്മിന്റൺ സെമിയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന പി വി സിന്ധുവിന് തോൽവി. ചൈനീസ് തായ്‌പേയ് താരം തായ്‌സു യിങ്ങിനോടാണ് തോറ്റത് . സ്കോർ -18 -21 , 12 -21 . ആദ്യ ഗെയിം തോറ്റതോടെ തന്നെ സിന്ധുവിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്ന് ശരീര ഭാഷയിൽ നിന്ന് വ്യക്തമായിരുന്നു . ആദ്യമായിട്ടാണ് തായ്‌സുയിങ് ഒളിമ്പിക് മത്സര വേദിയിൽ എത്തുന്നത് . മത്‌സരത്തിന്റെ ആദ്യപകുതിയിൽ മുന്നിട്ടു നിന്നിരുന്ന സിന്ധു ബ്രേക്കിന് ശേഷം കളിയ്ക്കാനെത്തിയപ്പോൾ അതെ മുന്നേറ്റം നടത്താൻ ആയില്ല .
ആദ്യ ഗെയിം കൈവിട്ടതോടെ കളി കൈവിട്ട മട്ടിലായിരുന്നു സിന്ധുവിന്റെ നീക്കങ്ങൾ . ഇനി സിന്ധുവിന് വെങ്കല മെഡ്ലിനായി മത്സരിയ്ക്കാം .ചൈനീസ് താരത്തോടാണ് വെങ്കലത്തിനായി മത്സരിയ്ക്കേണ്ടത് ചൈനയുടെ തന്നെ ബിങ് ജിയാവോ യാണ് എതിരാളി .വെങ്കല മെഡൽ നേടിയാൽ പോലും അത് വലിയ നേട്ടമാകും സിന്ധുവിന് . ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും വ്യക്തിഗത ഇനത്തിൽ ഇന്ത്യൻ താരം രണ്ടു തവണ ഒളിമ്പിക് മെഡൽ നേടുന്നത് .