പഞ്ചാബിന് പുതിയ മുഖ്യമന്ത്രിയായി. ദളിത് സമൂഹത്തിൽ നിന്നുള്ള ചരൺജിത്ത് സിംഗ് ചന്നി പുതിയ മുഖ്യമന്ത്രിയായി അധികാരമേൽക്കും.നവജ്യോത് സിംഗ് സിദ്ദുവിന്റെ അടുപ്പക്കാരനാണ് .ചാംകൂർ സാഹിബിൽ നിന്നുള്ള എം.എൽ.എ ആണ്.അകാലിദൾ ഭരിക്കുമ്പോൾ പ്രതിപക്ഷ നേതാവായിരുന്നു. പഞ്ചാബ് രാഷ്ട്രീയത്തിലെ ഈ ലൈറ്റ് വെയ്റ്റ് നേതാവിന് കോൺഗ്രസ്സിനെ അധികാരത്തിൽ തിരിച്ചെത്തിക്കാൻ കഴിയുമോ എന്ന സംശയമുണ്ട്. പഞ്ചാബിലെ ശക്തരായ സിഖ് നേതാക്കൾക്ക് കോൺഗ്രസ്സ് തീരുമാനം ദഹിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ ചരൺജിത്തിനെ മുൻനിർത്തി സംസ്ഥാന ഭരണം നിയന്ത്രിക്കാനുള്ള സിദ്ദുവിന്റെ രാഷ്ട്രീയ നീക്കം വിജയം കണ്ടുവെന്ന് പറയാം.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട സുനിൽ ജാക്കർ, സുഖജീന്ദര് സിംഗ് രൺധാവ എന്നിവർ പ്രതിഷേധത്തിലാണ്.രൺധാവയുടെ അനുയായികൾ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ സിദ്ദുവിന്റെ ഇടപെടലാണ് രൺധാവക്ക് തിരിച്ചടിയായത്. ആറു മാസത്തിനു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ സിദ്ദുവിനെ മുൻനിർത്തി മത്സരിക്കാമെന്നാണ് കോൺഗ്രസ്സിന്റെ മനസ്സിലിരുപ്പ്. ഇത് എങ്ങനെ മുതിർന്ന നേതാക്കൾ സ്വീകരിക്കുമെന്ന് ഉറപ്പില്ല.
പഞ്ചാബിലെ നിർണ്ണായക സ്വാധീനമുള്ള ദളിത് സമൂഹത്തിന്റെ പിന്തുണ ഉറപ്പിക്കാമെന്നും കോൺഗ്രസ്സ് കണക്കു കൂട്ടുന്നു. ൿലിദളും ബി.എസ്.പി യും ഈയിടെ സഖ്യ മുന്നണി രൂപീകരിച്ചിരുന്നു.
മി ടൂ കേസിൽ ഉൾപ്പെട്ട കോൺഗ്രസ്സ് നേതാവ് പുതിയ മുഖ്യമന്ത്രി
2018 ഇത് മുതിർന്ന വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥക്ക് അശ്‌ളീല സന്ദേശം അയച്ച വിവാദത്തിൽ കുടുങ്ങിയ നേതാവാണ് പുതിയ പഞ്ചാബ് മുഖ്യമന്ത്രി. പാതിരാത്രി ഐ.എ.എസ് ഉദ്യോഗസ്ഥക്ക് വേണ്ടാത്ത സന്ദേശം അയച്ചതിനെ തുടന്ന് ഉദ്യോഗസ്ഥ കേസ്സു കൊടുക്കാൻ നീക്കം തുടങ്ങി. പഞ്ചാബിൽ ഇത് വലിയ വിവാദമായിരുന്നു. ചന്നിയുടെ വ്യക്തിജീവിതവും അത്ര സുതാര്യമല്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മി ടൂ കേസിൽ ആടിയുലഞ്ഞ ചന്നി ഐ.എ.എസ് ഉദ്യോഗസ്ഥയുടെ കാൽക്കൽ വീണ് മാപ്പു പറഞ്ഞെന്നാണ് പഞ്ചാബിലെ മാധ്യമ പ്രവർത്തകർ പറയുന്നത്. ഏതായാലും വിവാദത്തിൽ നിന്ന് തടിയൂരിയ ചന്നി പിന്നീട സംസ്ഥാന മന്ത്രിയായി. ബി.ജെ.പി യും അകാലിദളും ഇതിനകം ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് താല്പര്യമുള്ള നേതാവ് കൂടിയാണ് ചന്നി.