ബിഷപ്പ് ഫ്രാങ്കോ കുറ്റക്കാരനല്ലെന്ന് കോടതി വിധി വന്ന ഉടൻ തീവ്ര ഇസ്ലാമിക അംഘടകൾക്ക് ഇറക്കപ്പൊറുതിയില്ലാതായെന്ന് ആക്ഷേപം. ഫ്രാങ്കോ കേസിനു പിന്നിൽ ചരട് വലിച്ചിരുന്നത് തീവ്ര ഇസ്ലാമിക കക്ഷികളാണെന്നു വ്യാപക ആക്ഷേപം കൃസ്തീയ സംഘടനകൾ ഉയർത്തിയിരുന്നു. ഫ്രാങ്കോ മുളക്കലിനെതിരെ പ്ലക്കാര്ഡുകളുമേന്തി പർദ്ദ ധരിച്ച മുസ്‌ലിം സ്ത്രീകൾ പ്രതിഷേധ മാർച്ചു നടത്തിയതിൽ കൃസ്ത്യൻ സംഘടനകൾ പരിഹാവുമായി രംഗത്തു വന്നു.
ആലുവയിലാണ് പർദ ധരിച്ച ഒരു പറ്റം സ്ത്രീകൾ പ്രതിഷേധിച്ചത് .വിമൻ ജസ്റ്റിസ് എന്ന സംഘടനയുടെ ബാനർ പിടിച്ച പ്രതിഷേധത്തിൽ ഭൂരിഭാഗവും പർദക്കാരായിരുന്നു.ചോദ്യങ്ങളും ഉത്തരങ്ങളും ഈ ചിത്രത്തിൽ ഉണ്ടെന്ന ചിത്രം പങ്കു വെച്ച് കൊണ്ട് പ്രമുഖ സംഘടനയായ കാസ പരിഹസിച്ചു.ഫ്രാങ്കോയുടെ പിന്നാലെ പോകാതെ മദ്രസകളിൽ നടക്കുന്നത് നോക്കാൻ കൃസ്ത്യൻ വിശ്വാസികൾ പർദ്ദക്കാരോട് ആവശ്യപ്പെട്ടു.വിമൻ ജസ്റ്റിസ് എന്നപേരിൽ പർദ്ദ അണിഞ്ഞു വന്നവരെ സാമൂഹ്യമാധ്യമങ്ങളിൽ പരിഹാസം കൊണ്ട് പൊതിഞ്ഞു.ആദ്യം ഉസ്താദുമാരെ നേർവഴി നടത്താൻ താത്തമാരെ ഉപദേശിച്ചവരും കുറവായിരുന്നില്ല.
ജലീലിനെതിരെയും രോഷം
ഫ്രാങ്കോ വിധിയിൽ പ്രതികരിച്ച മുൻ മന്ത്രിയും മുൻ സിമി നേതാവുമായ കെ.ടി ജലീലിനെതിരെയും സാമൂഹ്യമാധ്യമങ്ങളിൽ അതി രൂക്ഷ വിമർശനങ്ങൾ ഉയർന്നു. പേപ്പട്ടിയെ കുഞ്ഞാടാക്കാനും അവർക്കു കഴിയും എന്നാണ് ജലീൽ പറഞ്ഞത്. ആദ്യം സ്വന്തം സമുദായത്തെ നന്നാക്കാൻ ജലീലിനോട് കാസ ആവശ്യപ്പെട്ടു.