ഗ്യാന്‍വാപി മസ്ജിദ് സര്‍വേ നടപടികൾ തടയണമെന്ന മുസ്‌ലീങ്ങളുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ശിവലിംഗം കണ്ടത്തിയ സ്ഥലം സരംക്ഷിക്കാൻ വാരാണസി ജില്ലാ മജിസ്‌ട്രേറ്റിന് കോടതി നിർദേശം നൽകി. അന്തിമ വിധി വരുന്നത് വരെ മുസ്ലീങ്ങൾക്ക് ആരാധന നടത്താൻ കോടതി അനുമതി നൽകിയിട്ടുണ്ട്. സര്‍വേയ്‌ക്കെതിരേ ഗ്യാന്‍വാപി പള്ളി കമ്മിറ്റി നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി.
ശിവലിംഗം കണ്ടെത്തിയ സ്ഥലത്തു കാൽ കഴുകാനും വായ് കഴുകാനും അനുവദിക്കണമെന്ന് മുസ്ലീങ്ങൾ കോടതിയോട് ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതി അതിന് അനുമതി നൽകിയിട്ടില്ല. നമസ് നടത്താം. എന്നാൽ ശിവലിംഗം കണ്ടത്തിയു സ്ഥലം സംരക്ഷിക്കപ്പെടണം-സുപ്രീംകോടതി നിർദേശിച്ചു. ശിവലിംഗം കണ്ടെത്തിയ അതെ സ്ഥലത്തു കാൽ കഴുകണമെന്നായിരുന്നു മുസ്ലീങ്ങൾ വാശിപിടിച്ചത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂട് ആൺ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത് .