സ്വർണ്ണ കടത്ത് കേസിൽ വിവാദ വെളിപ്പെടുത്തലുകൾ കൂടുതൽ ഉണ്ടാകുമെന്ന് സ്വപ്‍ന സുരേഷ് സൂചന നൽകി. നാളെ ഷാജ് കിരണുമായി നടത്തിയ സംഭാഷണം പുറത്തു വിടും. മുഖ്യമന്ത്രിയുടെ ദൂതുമായി ഷാജ് വന്നതിന്റെ വിവരങ്ങൾ സംഭാഷണത്തിലുണ്ടെന്നും സ്വപ്‍ന പറഞ്ഞു.
മുൻ മാധ്യമ പ്രവർത്തകൻ കൂടിയായ ഷാജ് കിരൺ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ കണ്ടതായി സ്വപ്‍ന വെളിപ്പെടുത്തിയിരുന്നു.സ്വപനയെ കാണാൻ പോയിരുന്നുവെന്നു ഷാജിയും സ്ഥിരീകരിച്ചു.എന്നാൽ മുഖ്യമന്ത്രിയെ അറിയില്ലെന്നാണ് ഷാജ് പറയുന്നത്. ഏഷ്യ നെറ്റ് ഇന്ത്യ വിഷൻ ജയ്‌ഹിന്ദ് തുടങ്ങിയായ മാധ്യമങ്ങളിൽ ഷാജ് ജോലി ചെയ്തിരുന്നു.
ഷാജ് കിരണിനെ തനിക്ക് പരിചയപ്പെടുത്തിയത് എം ശിവശങ്കറാണെന്ന് സ്വപ്ന സുരേഷ്. ഷാജ് കിരൺ അടുത്ത സുഹൃത്താണ്. താൻ വിളിച്ചിട്ട് തന്നെയാണ് ഷാജ് കിരൺ പാലക്കാട് വന്നത്. പക്ഷേ, തന്നെ മാനസികമായി തളർത്തി കേസ് ഒത്തുതീർപ്പാക്കാൻ ഷാജ് ശ്രമിച്ചതായി സ്വപ്ന ആരോപിച്ചു.സരിത്തിനെ അടുത്തദിവസം പിടിച്ചുകൊണ്ടുപോകുമെന്നു തലേദിവസം തന്നെ ഷാജ് പറഞ്ഞു. പറഞ്ഞതു പോലെ തന്നെ സരിത്തിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. വിജിലൻസാണ് സരിത്തിനെ കൊണ്ടുപോയതെന്ന് ആദ്യം അറിയിച്ചതും ഷാജാണെന്നും സ്വപ്ന വെളിപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ശബ്ദമായ നികേഷ് കുമാറിനോടു സംസാരിക്കണമെന്ന് ഷാജ് കിരൺ പറഞ്ഞു. കോടതിയിൽ നൽകിയ രഹസ്യമൊഴി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. സംസാരിച്ചതിന്റെ ശബ്ദരേഖയും മറ്റു തെളിവുകളും ഉടൻ പുറത്തുവിടുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.സ്വപ്‍ന സൂചിപ്പിച്ച് നികേഷ് കുമാർ റിപ്പോർട്ടർ ടി.വി ഉടമയാണോയെന്ന് സാമൂഹ്യമാധ്യങ്ങളിൽ വാർത്ത പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.എന്നാൽ സ്വപ്‍ന ഇക്കാര്യത്തെ കുറിച്ച് കൂടുതൽ വിശദീകരിക്കാൻ തയ്യാറില്ല.