സ്വകാര്യ വിമാന കമ്പനിയായ സ്പൈസ് ജെറ്റിനെതിരെ നടപടിയുമായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. രണ്ട് മാസത്തേക്ക് സ്പൈസ് ജെറ്റിന്റെ വിമാന സർവീസ് വെട്ടിക്കുറച്ചു. തുടർച്ചയായി സാങ്കേതിക തകരാറുകള്‍ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. അടുത്ത എട്ട് ആഴ്ചത്തേക്ക് നിലവിൽ ഉള്ളതിന്റെ 50 ശതമാനം വിമാന സർവീസുകൾ മാത്രമേ പാടുള്ളൂവെന്ന് ഡിജിസിഎ നിർദേശിച്ചു.
ഡിജിസിഎ നടത്തിയ പരിശോധനയിൽ, സ്പൈസ് ജെറ്റിന്റെ സുരക്ഷാ മുൻകരുതലുകളും മെയിന്റനൻസും പര്യാപ്‌തമല്ല എന്ന് കണ്ടെത്തിയിരുന്നു. അടുത്ത എട്ടാഴ്ച സ്‌പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ ഡിജിസിഎ നിരീക്ഷിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ആകും തുടർ നടപടികൾ എന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.