ലോകകപ്പിൽ വീണ്ടും ഏഷ്യൻ രാജ്യത്തിന്റെ പടയോട്ടം.. വെയ്ല്‍സിനെ തകർത്ത് ഇറാൻ പ്രീക്വർട്ടർ മോഹങ്ങൾ നല്ല നിർത്തി. എതിരില്ലാത്ത രണ്ട് ഗോളിനാണ് വെയിൽസിനെതിരെ ഇറാന്റെ ജയം. ഇഞ്ചുറി ടൈമിലെ അവസാന നിമിഷത്തിലാണ് ഇരു ഗോളുകളും പിറന്നത്. ഇറാനായി റൂഷ്ബെഹ് ചെഷ്മിയും റാമിൻ റെസായേനുമാണ് ഗോൾ നേടിയത്. മികച്ച മുന്നേറ്റങ്ങളുമായി ഇറാന്‍ നിരന്തരം വെയ്ല്‍സിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.
15ാം മിനുറ്റില്‍ ഇറാന്‍ മുന്നിലെത്തിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ് സൈഡാണെന്ന് തെളിഞ്ഞപ്പോള്‍ ഗോള്‍ അനുവദിച്ചില്ല. പിന്നീട് ആദ്യ പകുതി അവസാനിക്കുന്നത് വരെ വല കുലുക്കാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞില്ല. മികച്ച മുന്നേറ്റങ്ങളുമായി ഇറാന്‍ നിരന്തരം വെയ്ല്‍സിനെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു.
86 ാം മിനുട്ടിൽ വെയിൽസ് ഗോൾ കീപ്പർ വെയ്ൻ ഹെനെസെസി ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇറാന്‍ താരം തരെമിയെ ഫൗൾ ചെയ്തതിനാണ് ചുവപ്പ് കാർഡ് കണ്ടെത്ത്. ഖത്തർ ലോകകപ്പിലെ ആദ്യ ചുവപ്പ് കാർഡാണിത്. ഇതോടെ പത്ത് താരങ്ങളുമായിയാണ് വെയ്ല്‍സ് കളിച്ചത്. തോൽവിയോടെ വെയ്ല്‍സിന്റെ പ്രീക്വാർട്ടർ സ്വപ്നങ്ങൾ തുലാസിലായി.