മാസങ്ങൾക്കു മുൻപ് കോൺഗ്രസ്സ് വിട്ട് ബി.ജെ.പി യിൽ ചേർന്ന് അമരീന്ദർ സിംഗ് , സുനിൽ ജാക്കർ എന്നിവരെ ബി.ജെ.പി യുടെ പരമോന്നത സമിതികളിൽ ഒന്നായ നാഷണൽ എക്സിക്യൂട്ടീവിൽ എടുത്തു. യുവ നേതാവായ ഷെർഗിൽ പാർട്ടി വക്താവാകും.
കോൺഗ്രസ്സ് പാർട്ടിയിൽ കടുത്ത ഒതുക്കൾ നേരിടുന്നു എന്നാരോപിച്ചാണ് അമരീന്ദർ സിങ് പാർട്ടി വിട്ടത്. സുനിൽ ജാക്കറിനും ഇതേ പരാതിയാണ് ഉണ്ടായിരുന്നത്.