കാട്ടിക്കുളം നാരങ്ങാകുന്ന് കോളനിയിലെ മുപ്പത്തിയാറ്കാരിക്കാണ് കുരങ്ങ് പനി സ്ഥിതീകരിച്ചത് .ഇവരെ മാനന്തവാടിയിലുള്ള ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.ഈ വർഷം ഇതുവരേയായി നാലോളം പേർക്കാണ് കുരങ്ങ് പനി സ്ഥിരീകരിച്ചിരിക്കുന്നത് .അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പരിസ്ഥിയിൽ പെട്ടവരാണ് പനി ബാധിച്ചവരെല്ലാവരും. വനവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് കുരങ്ങ് പനി കാണുന്നത്. പനിയുള്ള കുരങ്ങിന്റെ ചെള്ള് കടിക്കുന്നതോടെയാണ് മനുഷ്യനും രോഗം പകരുന്നത്. കുരങ്ങ് പനി കൂടുതൽ പേർക്ക് ബാധിച്ചതോടെ ബോധവത്കരണവും പ്രതിരോധ കുത്തിവെപ്പുമായി ആരോഗ്യ വകുപ്പും ജാഗ്രതയിലാണ്.