കാർഷികോല്പന്നങ്ങൾ വിൽക്കാൻ സാധിക്കാത്തതു കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു.പ്രതിസന്ധി ഘട്ടത്തിൽ സാമ്പത്തിക ആവശ്യങ്ങൾക്കു താങ്ങാവുന്നതിനു മലഞ്ചരക്ക് വ്യാപാരത്തിന് അനുമതി വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ആയിരക്കണക്കിന് കർഷകർക്കാണ് അവരുടെ വിളകൾ വിൽക്കാൻ പറ്റാത്ത അവസ്ഥയുള്ളതു.കണ്ണൂർ, വയനാട്,ഇടുക്കി, കോട്ടയം,കോഴിക്കോട്, മലപ്പുറം,എറണാകുളം തുടങ്ങി മിക്ക ജില്ലകളിലും കർഷകർ ദുരിതത്തിലാണ്.
ഈ സാഹചര്യത്തിൽ റബ്ബർ, കുരുമുളക്, കശുവണ്ടി, അടയ്ക്ക, തേങ്ങ തുടങ്ങിയ കാർഷികോൽപ്പന്നങ്ങൾ സംഭരിക്കുന്ന മലഞ്ചരക്ക് കടകൾ നിയന്ത്രണ വിധേയമായി തുറക്കാൻ അനുമതി നൽകണമെന്ന് കെ.പി.സി.സി.ജന: സെക്രട്ടറി അഡ്വ. സജീവ് ജോസഫ് സർക്കാരിനോട് ആവശ്യപ്പെട്ടു.
ലോക് ഡൗൺ മൂലം ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയാത്തതിനാൽ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈസ്റ്റർ - വിഷു ഉത്സവ സീസണിൽ പോലും ഇതിന് സൗകര്യമൊരുക്കാഞ്ഞത് കടുത്ത അനീതിയാണ്.
പല സ്ഥാപനങ്ങൾക്കും ഇളവ് നൽകിയതുപോലെ കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനത്തിനും ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും അനുവദിക്കണമെന്ന് സജീവ് ജോസഫ് ആവശ്യപ്പെട്ടു.