സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2067 പേർ രോഗമുക്തി നേടി. സംസ്ഥാനത്തു ഇന്നു പത്തുപേരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.മുഖ്യമന്ത്രി പിണറായി വിജയനാണ് കണക്കുകൾ വെളിപ്പെടുത്തിയത്.
നിർണായക ഘട്ടത്തിലാണ് കേരളമെന്നു മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ അവസ്ഥ അപ്രതീക്ഷിതമല്ല. രോഗത്തെ ഉച്ചസ്ഥായിയിൽ എത്താതെ കൂടുതൽ കാലം പിടിച്ചുനിർത്താനായി. ദക്ഷിണേന്ത്യയിൽ കേസുകൾ രൂക്ഷമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ പത്തുലക്ഷത്തിൽ എട്ടാണ് കേരളത്തിലെ മരണനിരക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ സഹകരണവും സർക്കാർ സംവിധാനങ്ങളുടെ മെച്ചപ്പെട്ട പ്രവർത്തനത്തിലൂടെയും രോഗത്തെ പിടിച്ചുനിർത്തി. രോഗികൾ എട്ടുമടങ്ങ് വർധിച്ചാലും ചികിത്സ നൽകാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ബ്രേക്ക് ദ ചെയിൻ ശക്തമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.