ഗോവയിൽ നടന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തി ബി.ജെ.പി.ആകെയുള്ള 49 സീറ്റുകളിൽ ബി.ജെ.പി 32 എണ്ണം നേടി. കോൺഗ്രസിന് ലഭിച്ചത് ആകെ നാലു സീറ്റുകൾ മാത്രം. സ്വതന്ത്രർ ഏഴു സീറ്റുകളിൽ വിജയിച്ചു. മഹാരാഷ്ട്രവാദി ഗോമന്തക പാർട്ടി മൂന്നു സീറ്റുകളിലും എഎന്ന.സി.പി യും ആം ആദ്മി പാർട്ടിയും ഓരോ സീറ്റുകളിലും വിജയിച്ചു.
ന്യൂനപക്ഷ വോട്ടർമാർ നിർണ്ണായകമായ നോർത്ത് ഗോവയിൽ 25 സീറ്റുകളിൽ 19 എണ്ണവും സൗത്ത് ഗോവയിൽ 17 സീറ്റുകളിൽ 14 എണ്ണത്തിലും ബി.ജെ.പി വിജയിച്ചു.കര്ഷകരും യുവാക്കളും സ്ത്രീകളും ബി.ജെ.പിക്ക് അനുകൂലമായി വോട്ടു ചെയ്തെന്നു പാർട്ടി നേതാവ് ജെ.പി.നദ്ദ അഭിപ്രായപ്പെട്ടു.തകർപ്പൻ വിജയം നേടിയതിനു ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെയും പാർട്ടി ഭാരവാഹികളെയും നദ്ദ പ്രശംസിച്ചു.