ഉദ്ദിഷ്ട കാര്യത്തിനായി ദൈവങ്ങളെ പ്രീതിപ്പെടുത്താൻ നരബലി നടത്തുന്ന വാർത്തകൾ വായിച്ചു പരിചയിച്ച മലയാളിക്ക് പാലക്കാട് നിന്നും അത്തരത്തിലുള്ള ഒരു സംഭവം. സാക്ഷര കേരളത്തിന്റെ മാനസിക ആരോഗ്യവും രൂഡമൂലമായ അന്ധവിശ്വാസവും തുറന്നു കാട്ടികൊണ്ടുള്ള സംഭവം നടന്നത് പാലക്കാട് പുതുപ്പളി തെരുവിലാണ്.. ആറ് വയസ്സുകാരനെ അല്ലാഹുവിന്റെ പ്രീതിക്കായി ബലി കഴിച്ച ഉമ്മ ഷാഹിദയെ പോലീസ് അറസ്റ്റു ചെയ്തു. പുതുപ്പള്ളി തെരുവിൽ പുലക്കാടാണ് കേരളത്തെ നാണം കെടുത്തിയ സംഭവം അരങ്ങേറിയത്.
മുൻ മദ്രസ്സ അദ്ധ്യാപിക കൂടിയായ ഷാഹിദ ഇളയ മകൻ ആമിറിനെ കഴുത്തറത്താണ് കൊന്നത്. കൊല നടത്തുമ്പോൾ ഷാഹിദ പൂർണ്ണ ഗർഭിണിയാണ്. ഉറങ്ങി കിടന്ന കുട്ടിയുടെ കാലുകൾ കൂട്ടിക്കെട്ടിയ ശേഷം
കഴുത്തറത്ത് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.പുലർച്ചെ കൊല ചെയ്ത ശേഷം പോലീസിനെ വിളിച്ചു പറഞ്ഞതും ഷാഹിദ തന്നെയാണ്. ഇവർക്ക് മൂന്ന് ആൺ മക്കളുണ്ട്.ഇവരിൽ ഇളയവനാണ് ആമിൽ .
അല്ലാഹുവിനു വേണ്ടിയാണു താൻ കൃത്യം നടത്തിയതെന്ന് ഷാഹിദ പോലിസിനോട് മൊഴി നൽകി. വിശ്വാസത്തിന്റെ പേരിൽ നടക്കുന്ന നരബലി കേരളത്തിൽ കേട്ടുകേൾവി പോലും ഇല്ലാത്തതാണ്.സമീപകാലങ്ങളിൽ സംസ്ഥാനത്തു കൂടിവരുന്ന അന്ധ വിശ്വാസങ്ങളുടെ നേർകാഴ്‌ചയാണ് പാലക്കാട് നടന്നത്. മുൻപൊക്കെ ഉത്തരേന്ത്യയിൽ നിന്നായിരുന്നു നരബലി വാർത്തകൾ പുറത്തു വന്നിരുന്നതെങ്കിൽ എപ്പോൾ കേരളത്തിൽ നിന്നായി എന്ന് മാത്രം. സംസ്ഥാനത്തിന്റെ പൊതു ജനങ്ങളുടെ പൊതു ബോധവും വീക്ഷണവും ഇടുങ്ങുന്നതിന്റെ സൂചനയായി ഇതിനെ കാണേണ്ടി വരും.
ഷാഹിദക്ക് മാനസിക പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് പോലീസിനെ പ്രാഥമിക നിഗമനം. കുറ്റബോധവും കാണാനില്ല. കുറ്റകൃതം നടത്തിയ ശേഷം വിളിച്ചു പറയുമ്പോളും ഒരു കുലുക്കവുമില്ല.പോലീസിനെ അത്ഭുതപ്പെടുത്തുന്നത് ഇക്കാര്യങ്ങളാണ്.
ചിത്രം കടപ്പാട് :മനോരമ