സൂപ്പർ മാർക്കറ്റ് തട്ടിപ്പിലൂടെ കോടികൾ തട്ടിച്ച മുഖ്യ പ്രതി പിടിയിൽ.എന്റെ കട എന്ന പേരിൽ സൂപ്പർ മാർക്കറ്റുകൾ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പു നടത്തിയ സംഘത്തിലെ മുഖ്യപ്രതി കുടപ്പനക്കുന്ന് സ്വദേശി മനോജ് കുമാറാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ 35 പേരിൽനിന്നു 30 കോടി രൂപയോളം രൂപയാണ് സംഘം തട്ടിയെടുത്തത്. ഒരു പഞ്ചായത്തിൽ ഒന്ന് എന്ന കണക്കിൽ കേരളത്തിൽ എല്ലായിടത്തും ‘എന്റെ കട’ എന്ന പേരിൽ സൂപ്പർ മാർക്കറ്റുകൾ തുടങ്ങുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.കേസിലെ മറ്റു നാലു പ്രതികളായ സാബു കുമാർ, കിഷോർ കുമാർ, സഹർഷ്, അശോക് കുമാർ എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഒരാളിൽനിന്നും 10 ലക്ഷം മുതൽ 35 ലക്ഷം വരെ പ്രതികൾ തട്ടിയെടുത്തു.
എസ്പി ദേവമനോഹർ, ഡിവൈഎസ്പി വി.റോയ്, എസ്ഐമാരായ നിസാറുദ്ദീൻ, പ്രസന്നകുമാരൻ നായർ, എഎസ്ഐ മനോജ്, എസ്‌സിപിഒ ലിനു, സിപിഒ പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് നെറ്റ് വര്‍ക്കിങ് മാതൃകയില്‍ 'എന്റെ കട' നടത്തിയ കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ സ്മോള്‍ സ്കെയില്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് റീട്ടെയില്‍ മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (സിസില്‍) ആയിരുന്നു. സാധനങ്ങള്‍ എത്തിച്ചിരുന്ന നൂറോളം മൊത്തവിതരണക്കാരാണ് കബളിപ്പിക്കപ്പെട്ടത്.