കഴിഞ്ഞ 22 മാസങ്ങളിൽ ട്രെയിൻ അപകടത്തിൽ ഒരു മരണം പോലും ഉണ്ടായിട്ടില്ലെന്ന് റെയിൽവേ മന്ത്രി പിയുഷ് ഗോയൽ രാജ്യസഭയിൽ പറഞ്ഞു. ട്രെയിൻ അപകടത്തിൽ അവസാനമായി മരണം റിപ്പോർട്ടു ചെയ്തത് 2019 മാർച്ച് 22 നാണ് . കഴിഞ്ഞ ആറ് വർഷവും റെയിൽ സുരക്ഷ യ്ക്കു വേണ്ടിയാണു കൂടുതൽ പണം ചെലവഴിച്ചതെന്നും അദ്ദേഹം അറിയിച്ചു . പാലങ്ങൾ നന്നാക്കുന്നതിനിലും നിർമ്മിയ്ക്കുന്നതിലും ആണ് കൂടുതൽ ശ്രദ്ധ കൊടുത്തത്. മൺസൂൺ ആരംഭിയ്ക്കുന്നതിനു മുൻപും ശേഷവും കൃത്യമായ സുരക്ഷാ പരിശോധനകൾ നടത്തി വേണ്ട മുൻകരുതലുകൾ സ്വീകരിയ്കുന്നു .
റെയിൽവേ ബോർഡിൽ സർക്കാർ സമഗ്ര അഴിച്ചു പണി നടത്തുകയാണെന്നും മന്ത്രി അറിയിച്ചു . ഇനിമുതൽ ബോർഡിൽ സുരക്ഷയ്യ് മാത്രമായി ഒരു ഡയറക്ടർ ജനറൽ ഉണ്ടായിരിക്കും .ആദ്യമായാണ് റെയിൽവേ സുരക്ഷയ്ക്ക് മാത്രമായി ഉന്നത ഉദ്യോഗസ്ഥനെ നിയമിയ്ക്കുന്നതു് .