ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട വ്യവസായി എം.എ യുസഫ് അലി ദൈവത്തിന് നന്ദിന് പറഞ്ഞു.
ദൈവം അവിടെ കൊണ്ടുപോയി ഇറക്കിയത് പോലെ തോന്നി. മറ്റെവിടെയെങ്കിലും ആയിരുന്നെങ്കിൽ'. ഹെലികോപ്ടർ അപകടത്തിൽ നിന്നും രക്ഷപെട്ട വ്യവസായി എം എ യൂസഫലിയുടെ വാക്കുകളാണ്. ആശുപത്രിയിലേക്ക് തന്നെ നേരിൽ കാണാൻ വരുന്നവരോടും ഫോണിലൂടെ വിവരങ്ങൾ തേടിയവരോടും പറഞ്ഞതാണിത്,
'കടവന്ത്രയിലെ വീട്ടിൽ നിന്നും ലേക് ഷോർ ആശുപത്രിയിലേക്ക് സഞ്ചരിക്കുന്നതിനിടെ ആണ് ഹെലികോപ്ടറിന് സാങ്കേതിക തകരാർ ഉണ്ടായത്. അപകടകരമായ അവസ്ഥയിൽ പൈലറ്റിന്റെ മനഃസാന്നിധ്യം ആണ് വലിയൊരു അപകടം ഒഴിവാക്കിയത്. ദേശീയപാതയ്ക്ക് സമീപം ചതുപ്പു നിലത്ത് ആയിരുന്നു ഹെലികോപ്ടർ ഇറക്കിയത്. ഹെലികോപ്ടറിന്‍റെ ലീഫ് മതിലിനോട് ചേർന്ന് നിൽക്കുകയും ചെയ്തു. ചതുപ്പു നിലത്ത് ദൈവം കൊണ്ടുപോയി ഇറക്കുകയായിരുന്നു' എന്ന് യൂസഫലി പറയുന്നു
കഴിഞ്ഞ ദിവസം പുലർച്ചയോടെയായിരുന്നു അപകടം. ഹെലികോപ്ടറിലുണ്ടായിരുന്ന യൂസഫലിക്കും ഭാര്യക്കും ഭാഗ്യവശാൽ പ്രത്യേകിച്ച് പരിക്കുകൾ ഒന്നും ഉണ്ടായില്ല. എന്നാൽ ഹെലികോപ്ടർ ഇടിച്ചിറക്കിയപ്പോൾ യൂസഫലിക്ക് വലിയ മാനസിക സമ്മർദ്ദം ഉണ്ടായി. ഇതിനെ തുടർന്ന് അദ്ദേഹത്തെ ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു യൂസഫലി ഇന്ന് പുലർച്ചെയാണ് യുഎഇയിലേക്ക് മടങ്ങിയത്. പ്രത്യേക വിമാനത്തിൽ ആയിരുന്നു യാത്ര. യൂസഫലിയുടെ തുടർചികിത്സ അബുദാബിയിൽ ആയിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനിടെ അപകടമുണ്ടായ ഹെലികോപ്റ്റർ പനങ്ങാട്ടെ ചതിപ്പു നിലത്തുനിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്.