ചെരുപ്പ് കടിച്ചു പറിച്ചതിന്റെ പേരിൽ വളർത്തു നായയെ ഇരു ചക്രവാഹനത്തിൽ കെട്ടി വലിച്ച് പീഡിപ്പിച്ച മലപ്പുറം കരുനെച്ചി സ്വദേശി സേവ്യർ അറസ്റ്റിലായി.എടക്കര പൊലീസാണ് മിണ്ടാപ്രാണിയോട് കാണിച്ച ദ്രോഹത്തിനു സേവ്യറിനെ അറസ്റ്റു ചെയ്തത്.കഴിഞ്ഞ ദിവസമാണ് വളർത്തു നായയെ ഇരു ചക്രവാഹനത്തിനു പിന്നിൽ കെട്ടി വലിച്ച് ക്രൂരമായി സേവ്യര് പീഡിപ്പിച്ചത്. കിലോമീറ്ററോളം വളർത്തു നായയെ കെട്ടി വലിച്ച് കൊണ്ടുപോകുന്ന കാഴ്ച്ച സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധം ഉയർന്നു.
രോഷാകുലരായ നാട്ടുകാരും മൃഗസ്‌നേഹികളും പ്രതിഷേധിച്ചതോടെ സേവ്യര് കെട്ടഴിച്ചു വിട്ടു. കിലോമീറ്ററോളം തന്റെ ഉടമ ചെയ്യുന്ന ദ്രോഹം അറിയാതെ ഇരു ചക്ര വാഹനത്തിന്റെ പിന്നാലെ ഓടി തളർന്നു പരിക്ക് പറ്റിയ നായ അവശ നിലയിലായി. നാട്ടുകാർ ബഹളം കൂട്ടി വാഹനം തടഞ്ഞിടുകയിരുന്നു.മിണ്ടാപ്രാണിയെ ക്രൂരമായി ഇല്ലാ കൊല ചെയ്ത സേവ്യറിനെതിരെ ജന രോഷം ഉയർന്നതോടെ കെട്ടഴിച്ചു തടി രക്ഷിക്കുകയായിരുന്നു. പോലീസ് അറസ്റ്റു ഭയന്ന് വൈകീട്ടോടെ താമസ സ്ഥലത്തു നിന്നും മുങ്ങി. രാവിലെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. നായയുടെ പരിചരണം എമർജൻസി റെസ്‌ക്യു ടീം ഏറ്റെടുത്തു.
കേരളത്തിൽ വളർത്തു നായ്ക്കൾക്കു നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണ്.വീടുകളിൽ വളർത്താൻ ആരംഭിച്ച ശേഷം പിന്നീട ഇവയെ ക്രൂരമായി പീഡിപ്പിക്കയും കൊന്നു കളയുകയും ചെയ്യുന്ന സംഭവങ്ങൾ പെരുകുകയാണ്.ഇരു ചക്രവാഹനങ്ങളിലും കാറുകളിലും നായ്ക്കളെ കെട്ടി വലിച്ചു കൊണ്ട് പോകുന്ന സംഭവങ്ങൾ പതിവായി കേരളത്തിൽ റിപ്പോർട്ടു ചെയ്യപ്പെടുകയാണ്. വിവിധ ജില്ലകളിൽ നിന്ന് നിരന്തരം ഇത്തരം സംഭവങ്ങൾ റിപ്പോർട്ടു ചെയ്യുകയും അറസ്റ്റുകൾ ഉണ്ടായിട്ടും ഈ ക്രൂരത വീണ്ടും തുടരുകയാണ്.