ബംഗാൾ രാഷ്ട്രീയത്തിലെ വിവാദ നായികയാണ് സിനിമാതാരം കൂടിയായ നുസ്രത് ജഹാൻ. വ്യവസായി ആയ നിഖിൽ ജയിനെ വിവാഹം കഴിച്ച് ബംഗാളിലെ മുസ്ലീങ്ങൾക്കിടയിൽ വിവാദം ഉണ്ടാക്കിയ നുസ്രത് ജഹാൻ മമത ബാനർജിയുടെ അടുപ്പക്കാരിയാണ്. ബംഗാളിലെ ബെസീർഹാട്ടിൽ നിന്നുള്ള എം.പി കൂടിയാണ് കൂടിയാണ് നുസ്രത്ത് ജഹാൻ.
നുസ്രത്തിന്റെ വിവാദ ഗർഭം ?
ഈയിടെ താൻ ഗർഭിണിയാണെന്ന് വാർത്ത പുറത്തു വിട്ട് വാർത്തകളിൽ നിറഞ്ഞ നുസ്രത് ജഹാൻ പക്ഷെ ആരിൽ നിന്നാണ് ഗർഭം ധരിച്ചതെന്ന് വ്യക്തമാക്കിയിരുന്നില്ല. നിഖിൽ ജയിനുമായി അകന്നു കഴിയുകയായിരുന്നു മാസങ്ങളായി നുസ്രത് ജഹാൻ. നിഖിൽ ജയിനുമായി ഒരു ബന്ധവും ആറു മാസത്തോളം ഇല്ലാതിരുന്ന നുസ്രത് ആരിൽ നിന്നാണ് ഗർഭം ധരിച്ചതെന്ന് വാർത്തകൾ ബംഗാളി രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കി.
ജഹാന്റെ ഗർഭത്തെ കുറിച് അറിയില്ലെന്ന് നിഖിൽ ജെയിൻ തീർത്തു പറഞ്ഞതോടെ ബംഗാളി മാധ്യങ്ങളും ദേശീയ ചാനലുകളും നെട്ടോട്ടമായി. ബംഗാളി പത്രമായ എ.ബി.പി നുസ്രത് ജഹാന് ബംഗാളി നടനായ യാഷ് ദാസ് ഗുപ്തയുമായി അടുപ്പമുള്ള കാര്യം പുറത്തു വിട്ടതോടെ അത് സംബന്ധിച്ച സൂചനകൾ തെളിഞ്ഞു വന്നു.പിന്നീട് ജഹാൻ ,യാഷ് ദാസ് ഗുപ്തയിൽ നിന്നാണ് ഗർഭം ധരിച്ചതെന്ന് വാർത്തകളാണ് ബംഗാളി മാധ്യങ്ങൾ പുറത്തു വിട്ടത്.
നിഖിൽ ജയിനുമായുള്ള വിവാഹം നിയമപരമല്ലെന്നു വെളിപ്പെടുത്തി നുസ്രത് ജഹാൻ
ആരാധകരെ അമ്പരിപ്പിച്ചു കൊണ്ട് നുസ്രത്തു ജഹാൻ ഇന്ന് നടത്തിയ പ്രഖ്യാപനമാണ് വീണ്ടും വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയത്. വ്യവസായി കൂടിയായ നിഖിൽ ജയിനുമായുള്ള വിവാഹം വാസ്തവത്തിൽ നിയമപരമായ ഒന്നല്ല എന്നാണ് ഇപ്പോൾ നുസ്രത്ത് ജഹാൻ വെളിപ്പെടുത്തിയിട്ടുള്ളത്. ഇരുവരുടെയും വിവാഹം നടന്നത് തുർക്കിയിൽ വെച്ചായിരുന്നു.തുർക്കിയിൽ വെച്ച് നടന്നത് ഒരു ഷോ മാത്രമായിരുന്നു. നിയമപ്രകാരമല്ല ഒന്നും നടന്നത്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാത്ത വിവാഹമാണ് നടന്നത്.ഒരുമിച്ചു ജീവിക്ക മാത്രമാണ് ചെയ്തത്. ജഹാൻ വെളിപ്പെടുത്തി.ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അവർ വാർത്ത കുറിപ്പും ഇറക്കി.
ബംഗാളി സിനിമതാരം നുസ്രത്തിൻെറയുംവാൻ വ്യവസായി നിഖിൽ ജെയിന്റയും തുർക്കിയിൽ നടന്ന വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങൾ മാധ്യങ്ങളിൽ വലിയ ചർച്ച വിഷയമായിരുന്നു.അത്രക്കു ആർഭാടം നിറഞ്ഞ ചടങ്ങുകളാണ് നടന്നത്.പ്രത്യേക വിമാനത്തിൽ ഇന്ത്യയിൽ നിന്നും എത്തിയ അതിഥികൾ ആടിയും പാടിയും നടത്തിയ ചടങ്ങുകൾ ചില മാധ്യമങ്ങൾ ലൈവ് ആയി സംപ്രേക്ഷണം ചെയ്തിരുന്നു.
എന്നാൽ അതൊക്കെ ഒരു ഷോ മാത്രമെന്നെ വെളിപ്പെടുത്തൽ ബംഗാളിൽ ഞെട്ടലുണ്ടാക്കി. ഇന്ത്യയിൽ നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് അവർ ഇപ്പോൾ പറയുന്നത്.ഹിന്ദു-മുസ്‌ലിം വിവാഹം രജിസ്റ്റർ ചെയ്യണമെന്ന് നിബന്ധന പാലിച്ചിട്ടില്ല.ഒന്നിച്ചു താമസിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്-ബംഗാളിൽ കോളിളക്കമുണ്ടാക്കി നുസ്രത്ത് ജഹാൻ പറഞ്ഞു.
ഒരുമിച്ചു കഴിയുമ്പോൾ നിഖിൽ ജയിൽ തന്റെ പക്കലുണ്ടായിരുന്ന പണം തട്ടിച്ചെന്ന് പരാതിയും നുസ്രത് ജഹാൻ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ തൻ വിവാഹ മോചനത്തിന് കോടതിയെ സമീപിച്ചിരിക്കയാണെന്നാണ് നിഖിൽ ജയിന്റെ വാദം.രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും വിവാദങ്ങൾ നിരന്തരം സൃഷ്ടിച്ചിട്ടുള്ള നുസ്രത് ജഹാന്റെ നിലപാട് ഇപ്പോൾ ടി.എം.സി ക്കും തലവേദന സൃഷ്ടിച്ചിരിക്കയാണ്.