രാജ്യത്തെ കോവിഡ് വാക്‌സിൻ ലഭ്യതയെ കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന് ചുട്ട മറുപടിയുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ . ``ജൂലൈ ആയി, വാക്സിൻ എവിടെ ?'' എന്ന രാഹുൽ ഗാന്ധിയുടെ ട്വീറ്റിനാണ് കേന്ദ്ര ആരോഗ്യ മന്ത്രി മറുപടിയുമായി എത്തിയത്. `` ജൂലൈ മാസത്തിലെ വാക്സിൻ ലഭ്യതയെകുറിച്ചു വ്യക്തമാക്കിയതാണെന്നു മന്ത്രി ഓർമ്മിപ്പിയ്ക്കുന്നു . ``എന്താണ് രാഹുൽ ഗാന്ധിയുടെ പ്രശനം ? ഒന്നും വായിയ്ക്കുന്നില്ലേ ? ഒന്നും മനസ്സിലാകുന്നില്ലേ ? എന്ന ചോദ്യത്തിനൊപ്പം `അജ്ഞതയ്ക്കും അഹങ്കാരത്തിനും മരുന്നില്ല' എന്ന് ഹർഷവർധൻ കൂട്ടിച്ചേർക്കുന്നു .
കോൺഗ്രസ് നേതൃത്വത്തിൽ അഴിച്ചു പണി അവശ്യമെന്നും ഹർഷവർധൻ പറയുന്നു. ഉത്തരവാദിത്ത രഹിതമായ പ്രസ്താവനകൾ നടത്തി മഹാമാരിക്കാലത്ത് രാഷ്ട്രീയം കളിയ്ക്കുന്നതിൽ നിന്ന് നേതാക്കൾ പിന്മാറണമെന്നും ആരോഗ്യമന്ത്രി പറയുന്നു.
ജൂലൈയിലെ വാക്സിൻ ലഭ്യതയെകുറിച്ചു പതിനഞ്ചു ദിവസങ്ങൾക്കുമുന്പ് തന്നെ സംസ്ഥാനങ്ങൾക്ക് അറിയിപ്പ് നല്കിയിരുന്നതാണെന്നും അതനുസരിച്ചുള്ള മുന്നൊരുക്കങ്ങൾ നടത്തേണ്ടത് അതതു സംസ്ഥാനങ്ങൾ ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു .കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചതായി കോൺഗ്രസ് തന്നെ വ്യക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധിയുടെ ഉത്തരവാദിത്ത രഹിതമായ പ്രസ്താവനകൾക്ക് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ ഇപ്പോൾ കാര്യമായ പിന്തുണ കിട്ടാറില്ല .