ഹിന്ദിയിലെ പ്രമുഖ ദിനപത്രമായ ദൈനിക് ഭാസ്‍കറിന്റെ ഓഫീസുകളിലും പ്രൊമോട്ടർമാരുടെ വസതികളിലും ഐ.ടി റെയ്ഡ്. പത്രത്തിന്റെ മധ്യപ്രദേശ്,മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലുള്ള ഓഫീസുകളിൽ ഒരേ സമയം റെയ്ഡ് നടന്നു. കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഐ.ടി വകുപ്പ് റെയ്ഡ് നടത്തിയതെന്ന് അറിയുന്നു.
കോടികൾ നികുതി വെട്ടിച്ച് കരീബിയൻ ദീപിലെ രാജ്യങ്ങളിൽ നിക്ഷേപം നടത്തിയതിന് അന്വേഷണം നേരിടുന്ന പ്രൊമോട്ടർമാരുടെ ഉടമസ്ഥതയിലുള്ളതാണ് ദൈനിക്ക് ഭാസ്ക്കർ. എന്നാൽ മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ്സ് ഉൾപ്പെടയുള്ള കഷികളുടെ നേതാക്കൾ ആരോപിച്ചു.റെയ്ഡ് തുടരുകയാണ്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്.
ദൈനിക് ഭാസ്‍കറിന്റെ വിശദീകരണം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് പറ്റിയ വീഴ്‌ചകൾ ചൂണ്ടി കാട്ടിയതിനാണ് റെയ്ഡ് നടത്തുന്നതെന്ന് പത്രം ഔദ്യൊഗികമായി പ്രതികരിച്ചു. കേന്ദ്ര സർക്കാരിന്റെ കഴിവില്ലായ്‌മ പുറത്തു കൊണ്ട് വന്നതിന് പത്രത്തെ ക്രൂശിക്കയാണ്-ഭാസ്കർ മാനേജ്‌മെന്റ് ആരോപിച്ചു. പത്രത്തിന്റെ ചാനലായ ഭാരത് സമാചാർ ടി.വി യുടെ ഓഫീസിലും റെയ്ഡ് നടക്കയാണ്. ചാനൽ മേധാവി ബ്രിജേഷ് മിശ്ര മുതിർന്ന ഉദ്യൊഗസ്ഥരായ വീരേന്ദ്ര സിംഗ് ഉൾപ്പെടെയുള്ളവരുടെ വസതികളിലും റെയ്ഡ് നടന്നു. ചാനലിന്റെ ലഖ്‌നൗ ഓഫീസിലാണ് ഇപ്പോളും റെയ്ഡ് നടക്കുന്നത്. ഐ.ടി വകുപ്പിന്റെ ഔദ്യാഗിക പ്രതികരണം ഇത് വരെ പുറത്തു വന്നിട്ടില്ല.
ഭാസ്‍കർ ഗ്രൂപ്പ് പ്രൊമോട്ടർ നികിത അഗർവാൾ പനാമ പേപ്പർ ലീക്കിൽ പരാമർശിക്കപ്പെട്ട വ്യക്തി
ഭാസ്കർ ഗ്രൂപ്പിന്റെ പ്രമോട്ടർമാരിൽ പ്രമുഖയായ നികിത അഗർവാൾ കരീബിയൻ രാജ്യങ്ങളിൽ നികുതി വെട്ടിച്ച് നിക്ഷേപം നടത്തിയെന്ന് ആരോപണം നേരിടുന്ന വ്യക്തിയാണ്.പനാമ പേപ്പർ ലീക്കിൽ നികിതയുടെ പേര് പരാമര്ശിക്കപ്പെട്ടിരുന്നു. ഭാസ്കർ ഗ്രൂപ്പ് ചെയർമാൻ രമേശ് ചന്ദ് അഗർവാളിന്റെ ഇളയ മകൻ പവൻ അഗർവാളിന്റെ ഭാര്യയാണ് നികിത. രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന പ്രചാരമുള്ള പത്രമാണ് ദൈനിക് ഭാസ്കർ.