കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് കണ്ണൂർ കപ്പക്കടവ് സ്വദേശി റമീസ് വാഹനാപകടത്തിൽ മരിച്ചു. കണ്ണീർ അഴീക്കോട് ഇന്നലെയാണ് വാഹനാപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു.സ്വർണ്ണകടത്തിൽ അർജുനൊപ്പം സജീവമായി പങ്കെടുത്ത ആളാണ് റമീസ്.കരിപ്പൂരിൽ അർജുൻ ആയങ്കിക്കൊപ്പം റമീസും എത്തിയിരുന്നു.റെമീസിന്റെ വീട്ടിൽ നിന്നു ചിലനിർണ്ണായക രേഖകളും കണ്ടെടുത്തതിനെ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടത്.ആദ്യ തവണ ഹാജരാകാതെ മുങ്ങിയ റമീസിന് 27 നു ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.
മാതാവിനെ ബന്ധുവീട്ടിലാക്കി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ഇന്നലെ ഉച്ചക്ക് ഇയാൾ ഓടിച്ചിരുന്ന ബൈക്ക് അഴീക്കോട് വെച്ച് ഒരു കാറിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ ദുരൂഹതയുണ്ട്.എന്നാൽ അപകടമെന്നാണ് പോലീസ് പറയുന്നത്.ഇക്കര്യത്തിൽ കൂടുതൽ അന്വേഷണം നടക്കും.
അപകടമുണ്ടായി ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നു പുലർച്ചെയോടെ മരണമടഞ്ഞു. അർജുൻ ആയങ്കിയുടെ ഉടമസ്ഥയിലുള്ള ബൈക്കാണ് ഇയാൾ ഓടിച്ചിരുന്നത്.റമീസിന് ഒപ്പം അർജുൻ ആയങ്കിയുടെ സുഹൃത്ത് പ്രണവിനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. റമീസിന്റെ വീട്ടിലും കസ്റ്റംസ് നേരത്തെ പരിശോധന നടത്തിയിരുന്നു.