നാനൂറോളം പേർ അഭയാർത്ഥികളായി കഴിയുന്ന സ്കൂളിൽ റഷ്യയുടെ ബോംബാക്രമണം. മരിയോപോളിലെ ആർട് സ്കൂളിലാണ് റഷ്യ ബോംബാക്രമണം നടത്തിയത്. ആക്രമണം നടന്ന വിവരം മരിയോപോളിലെ സിറ്റി കൗൺസിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ശനിയാഴ്ച്ച നടന്ന ആക്രമണത്തിൽ ആളപായമുണ്ടോയെന്ന് ഇനിയും വ്യക്തമല്ല. കെട്ടിടം തകർന്നതായും അവശിഷ്ടങ്ങൾക്കടിയിൽ ആളുകളുണ്ടെന്നും കൗൺസിൽ അറിയിച്ചിട്ടുണ്ട്. ആക്രമണത്തിൽ സ്കൂൾ കെട്ടിടം പൂർണമായും തകർന്നുവെന്നാണ് റിപ്പോർട്ടുകൾ.