റമദാൻ മാസത്തിൽ ജിഹാദ് നടത്തി പുണ്യം നേടണമെന്ന ആഹ്വാനവുമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ മുഖപത്രം. ഇരുപത് പേജുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ മുഖപത്രമായ വോയ്‌സ് ഓഫ് ഖുറാസാൻ കാഫിറുകളെ നശിപ്പിക്കാൻ എൽ ശ്രമങ്ങളും റമദാൻ മാസത്തിൽ നടത്തണമെന്ന് ആഹ്വാനം ചെയ്യുന്നുണ്ട്. കീഴടക്കലിന്റെയും വിജയത്തിന്റെയും സ്‌മരണകൾ ഉണർത്തുന്ന റമദാൻ മാസത്തിൽ ജിഹാദ് നടത്താൻ മുസ്ലീങ്ങൾ തയ്യാറാകണമെന്ന് മുഖപത്രം ആഹ്വാനം ചെയ്യുന്നു.
വിഗ്രഹാരാധകരായ കാഫിറുകളെ തകർക്കണം. അവർക്കെതിരെ യുദ്ധം നടത്തണം. ഇസ്ലാമിക ചരിത്രത്തിലെ ആദ്യ യുദ്ധമായ ബദർ യുദ്ധം നടന്നത് റമദാനിലാണ്. അള്ളായുടെ രാജ്യം ലോകത്ത് വ്യാപിപ്പിക്കാൻ ഇല്ല ശ്രമങ്ങളും നടത്തണം.അമുസ്ലീങ്ങളേയും കാഫിറുകളെയും നശിപ്പിക്കണം. വിശുദ്ധ യുദ്ധത്തിന് തയ്യാറായാൽ അർഹിക്കുന്ന പ്രതിഫലം ലഭിക്കുമെന്നും ഐ.എസ് മുഖപത്രം പറയുന്നു.