മുൻ മന്ത്രി കെ.ടി ജലീൽ മുസ്‌ലിം വർഗീയവാദിയെന്നും എസ്.ഡി.പി.ഐ ക്കാരനാണെന്നും പി.സി ജോർജ്ജ് ആരോപിച്ചു. തീവ്രവാദ സംഘടനയിലെ അംഗമായിരുന്ന ജലീൽ മതേതരത്വം പ്രസംഗിക്കുന്നതിൽ കഴമ്പില്ല. പ്രസംഗിക്കുന്നത് മതേതരത്വം . എന്നാൽ ചെയ്യുന്നത് എന്താണെന്നു ആർക്കാണ് അറിയാത്തത് -ജോർജ്ജ് പരിഹസിച്ചു.
ജലീൽ കൊടുത്ത പരാതിയിൽ പ്രതിയാക്കിയതിനെ പോലീസിനെ അദ്ദേഹം പരിഹസിച്ചു. സ്വപ്‍ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിൽ വാർത്ത സമ്മേളനം വിളിച്ചത് കലാപത്തിന് ആഹ്വാനം ചെയ്യലാണെന്നാണ് കേസ് പറയുന്നത്.അങ്ങനെയെങ്കിൽ പിണറായി വിജയൻ എത്ര കേസിൽ പ്രതിയാകും. കേസിനെ വക വെക്കില്ലെന്നും ജോർജ്ജ് മാധ്യമ സമ്മേളനത്തിൽ വ്യക്തമാക്കി.