മുതിർന്ന കേരള കേഡർ ഐ.പി എസ് ഉദ്യോഗസ്ഥൻ വിജയ് സാക്കറെയെ എൻ.ഐ.ആയി ഡെപ്യൂട്ടേഷനിൽ നിയമിച്ചു. അന്വേഷണ ഏജൻസിയിൽ ഐ.ജി യായാണ് നിയമനം. അഞ്ച് വർഷത്തേക്കാണ് നിയമനം. കേരളത്തിന്റെ ആഭ്യന്തര അന്വേഷണ ചുമതലയുള്ള സാക്കറെ എൻ.ഐ.എ യിൽ നിയമിച്ചത് തീവ്രവാദ കേസുകൾ ഫലപ്രദമായി അന്വേഷിക്കാൻ ഉപകാരപ്പെടുമെന്ന് കരുതുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ഉൾപ്പെടെ നീക്കങ്ങൾ നന്നായി അറിയാവുന്ന പോലീസ് ഉദ്യോഗസ്ഥനാണ് സാക്കറെ .
എന്നാൽ സാക്കറെയെ നിയമിച്ചത് ആശങ്കയോടെ കാണുന്നുവെന്ന് ഒരു വിഭാഗം സംഘ് നേതാക്കൾ തുറന്നടിച്ചു. കേരള സർക്കാരിന്റെ പ്രയങ്കരനായ സാക്കറെയെ നിയമിച്ചതിൽ ആശങ്കയുണ്ടെന്ന് പ്രമുഖ ഹൈന്ദവ നേതാവായ ഭാർഗവ റാം അഭിപ്രായപ്പെട്ടു. സ്വപ്‍ന സുരേഷിനെ മുഖൈമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകരുതെന്ന് നിര്ബന്ധച്ചെന്ന് ആരോപണം സക്കറിക്കെതിരെയുണ്ട്. പിണറായിയുടെ അടുപ്പക്കാരനാണ് സാക്കറെ
.